Sunday, December 15, 2013

ബാങ്കിങ് സേവനം: പരാതികളില്‍ മുന്നില്‍ വിദേശ, സ്വകാര്യ ബാങ്കുകള്‍





 പൊതുമേഖലാ ബാങ്കുകളാണ് ബാങ്കിങ് സേവനങ്ങളില്‍ പിന്നിലെന്നാണ് ധാരണയെങ്കില്‍ അതങ്ങു മാറ്റിയേക്കൂ. കാരണം കാര്യങ്ങള്‍ അങ്ങനെയല്ല. പൊതുധാരണയ്ക്ക് വിരുദ്ധമായി പരാതികളുടെ കാര്യത്തില്‍ മുന്നില്‍ വിദേശ, സ്വകാര്യ ബാങ്കുകളെന്ന് റിസര്‍വ് ബാങ്ക്. 

ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍ . നിക്ഷേപങ്ങളും വായ്പകളും സംബന്ധിച്ചു ആകെയുള്ള പരാതികളില്‍ ശാഖകളുടെയും അക്കൗണ്ടുകളുടെയും എണ്ണം താരതമ്യം ചെയ്യുമ്പോള്‍ 100 ശാഖകള്‍ക്ക് 1,543 എന്ന നിലയില്‍ വിദേശ ബാങ്കുകളിലാണ് കൂടുതല്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ ബാങ്കുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ എടുത്തുകളയാന്‍ ഒരുക്കുന്ന ഘട്ടത്തില്‍ ഈ കണ്ടെത്തല്‍ എന്നത് ശ്രദ്ധേയമാണ്. 

പരാതികളില്‍ ഏറ്റവും കൂടുതല്‍ എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ചാണ്. മൊത്തം പരാതിയുടെ നാലിലൊന്നും ഇതു സംബന്ധിച്ചുള്ളതാണ്. ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സേവന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് പരാതികളില്‍ രണ്ടാം സ്ഥാനം. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അവബോധം കൂടുന്നുണ്ട് എന്നാണ് ആര്‍ബിഐ നിരീക്ഷിക്കുന്നത്.

No comments:

Post a Comment